Saturday, March 21, 2015

അടുത്ത വസന്തം വരെ കാത്തിരികാം






അവരെല്ലാം ചിന്തികുന്നുണ്ടാവും നമ്മൾ എന്നെന്നെകുമായി പിരിഞ്ഞുവെന്ന്, 
അവര്ക് അറിയില്ലല്ലോ നമ്മൾ നമ്മുടെ ഇലകൾ മാത്രം കൊഴിച്ചതാണ് എന്ന് , 
വീണ്ടും ഒരു വസന്തതിനായി, 
നമ്മളെ തേടി വരുന്ന ഇണ അരയന്നങ്ങൾക്ക് വേണ്ടി കൂടൊരുക്കാൻ 
നമ്മൾ നമ്മുടെ ഇലകൾ പൊഴിച്ചു ഇനി അടുത്ത വസന്തം വരെ കാത്തിരികാം

ആ കൂട് വിട്ടു പറന്ന ശേഷം




ജീവിതത്തിന്റെ മാധുര്യം ഒരു നിമിഷം പോലും ഞാൻ അറിഞ്ഞില്ലല്ലോ, 
ആ കൂട് വിട്ടു പറന്ന ശേഷം

എന്റെ ബുദ്ധിഹീനമായ ഹ്രദയo താഴ്ന്നു താഴ്ന്നു അങ്ങ് കുഴിയിലോട്ട് പതിച്ചു കൊണ്ടിരിക്കുന്നുവല്ലോ, ഒരികളും തിരിച്ചു കയറാവാനാവാത്ത വിധം

കരുണാ നിതിയായ ദൈവം വിരഹം എന്ന ഈ മാരക അസുഖം 
ഇനി ആർകും കൊടുകാതിരികട്ടെ.

ഈ ലോകം എന്നെ വട്ടനെന്നു കളിയാകുന്നു അതിനിടക്ക് വിരഹം എന്റെ ആത്മാവിനെ കാര്ന്നു തിന്നുന്നുവല്ലോ 
എന്തൊരു വേദനയാനിതിനു.

നിന്നെ പ്രണയിച്ചതിനുള്ള ശിഷയാണോ, ഇത് 
എനിക്ക് താങ്ങാൻ കഴിയുന്നില്ലല്ലോ
വിതുമ്പി ....വിജനമായ ഈ പാതയിലൂടെ .ഞാൻ തിരിഞ്ഞു നോക്കി കൊണ്ടിരിക്കുന്നു...
ഇനി തിരിച്ചു പറക്കാൻ എനിക്ക് ത്രാണിയില്ലല്ലോ ..
എന്തൊരു വിവേക ശൂന്യമായ പ്രയാണം ആയിരുന്നു ഇത് .


എന്റെ ആത്മാവും, ഹ്രദയവും , ശരീരവും എല്ലാം നിനക്ക് വേണ്ടി ദാഹികുന്നുവല്ലോ അതല്ലേ മുഖ്തപ്രണയം 

ദാഹികുന്നവന് വെള്ളത്തിന്റെ ശബ്ദം കേട്ടി ട്ടെന്തു കാര്യം, 
എന്റെ ദാഹത്തിനു ഞാൻ എവിടെ അലഞ്ഞിട്ടു എന്തു കാര്യം നീ ഇല്ലാതെ

നിനക്കൊന്നു വന്നു കൂടെ, ഒരു നിമിഷം എങ്കിലും, 
ഇല്ല..പിന്നെ ഞാൻ ആ കൂട് വിട്ടു പുറത്ത് പോകില്ല ഒരികലും...
നീ അവസാനമായി തന്നത് ഈ ഹ്രദയo നുറുങ്ങുന്ന വേദനയാണല്ലോ 

എത്ര മഴക്കാലമാണ് കഴിഞ്ഞു പോയത്‌ , 
വേനൽ മഴയും എന്നെ നനച്ചു പോയ്‌ പോയല്ലോ
എന്നിട്ടും എന്റെ ഹ്രദയo എനിക്ക് തിരിച്ചു കിട്ടിയില്ലല്ലോ

രാത്രിയിൽ എന്റെ കണ്ണു നീരു കൊണ്ടാണ് എന്റെ വിളക്ക് മാടം തെളിയുന്നത്
ദൈവമേ ഈ പരീഷണം ഒന്ന് വേഗം അവസാനിപിച്ചു കൂടെ 
ഞങ്ങളെ വീണ്ടും ഒന്നിപിച്ചു കൂടെ!

ജീവിതത്തിന്റെ മാധുര്യം ഒരു നിമിഷം പോലും ഞാൻ അറിഞ്ഞില്ലല്ലോ, 
ആ കൂട് വിട്ടു പറന്ന ശേഷം

ഇതുമൊരു പുലർകാല സുന്ദര സ്വപ്നം



എന്തൊരു സുന്ദരമായ ദുരന്തമാണ് കാലം നമ്മുക്ക് സമ്മാനിച്ചത് 
നീ നീ അല്ലാതായി .......ഞാൻ ഞാൻ അല്ലാതെയും …..

നീ ഒരികലും എന്റെതയിരുന്നില്ലല്ലോ , കണ്ടപ്പോഴും , ശേഷവും, 
എന്നും നീ ആരുടെയൊക്കെ ആയ്യിരുന്നു, ഇപ്പോൾ ആയി കൊണ്ടിരിക്കുന്നു ....
.
എല്ലാം നഷ്ടപെട്ടവളായി എന്റെ മുൻപിൽ വന്നു നീ ....
ആത്മാവും , ഹ്രദയവും, എല്ലാം പോയി പോയിരുന്നു
എന്നിട്ടും ഒന്നും അറിയതവളെ പോലെ ആര്തർത്തു ചിരിച്ചു നീ …

ഞാനോ ..നിനക്ക് വേണ്ടി ഒരു വേഴാമ്പലിനെ പോലെ കാത്തിരുന്നവൻ
നീ ജനികുന്നതിനു മുമ്പേ നിന്റെ റൂഹിനെ പ്രണയിച്ചു തുടങ്ങിയവൻ
ആത്മാവും , ഹ്രദയവും എല്ലാ പരിശുദ്ധി യോടെയും സൂക്ഷിചവൻ
കാത്തിരിപ്പിന്റെ ആലസ്യത്തിൽ എല്ലാം ഞാൻ മറന്നു , എന്നെയും
എനിക്ക് ഒരു വാവ ആവാനാണ് ആദ്യം തോന്നിയത് എന്നിട് ആ മാറിൽ ചായാനും

പിന്നെ എപ്പോഴോ ഭ്രാന്തമായ നമ്മളെ നമ്മൾ കണ്ണിൽ കണ്ടു , 

പരസ്പരം അറിഞ്ഞു  ഇരു ഹ്രദയങ്ങളിലും കൊടുംകാറ്റആഞ്ഞുവീശി..
വികാരതീഷ്ണതയോടെ ഒന്നായി തീവ്രതയോടെ ആർത്തു പെയ്യുന്ന ഒരു മഴയായി 
ഒരു വിസ്മയമായി ..ഒര്മയായി .

മറക്കുവാനാകുമോ നിൻ നിഴാലായി നടന്ന എന്നെ..

എന്റെ ഭ്രാന്തി നെ .എന്റെ തീവ്ര അനുരാഗത്തെ , 
നിഷ്കളങ്കതയെ , കരുത്തിനെ...

എന്റെ ഹ്രദയത്തിൽ നിന്നെ ഞാൻ സൂക്ഷിച്ചില്ല , 

കാരണം ഹ്ര്ദയം നിലച്ചാലോ
തലയിലെകും കയറ്റിയില്ലല്ലോ , ഓര്മ നശിചാല്ലോ എന്ന് ഭയന്നു ഞാൻ

ആത്മാവിലേക്ക് ആവാഹിച്ചു ഞാൻ ...നിലക്കില്ലലോ എന്നത്മാവ് ...
എന്നും മരണമെതുമില്ല എന്നത്മവിന്നെന്നും ....
എന്നും ..എപ്പോഴും ...നില നില്കട്ടെ .

പിരിയുവാൻ ആവുമോ . ഓർമകളിൽ നിന്നെകിലും .

ആ ആടിതിമിര്ത് മഴയെ മറക്കാനാകുമോ .
സ്വയം നഷ്ടമറിയാതെ നഷ്ടപെടുത്തുന്നു നാം .

ആർകൊ വേണ്ടി ...എന്തിനോ ..വേണ്ടി ..
സ്വയം ..നഷ്ടമറിയാതെ ..നഷ്ട്ടപെടുത്തി ..

നീ നഷ്ടപെട്ടു ....ഞാനും ...

എവിടെയോ പോകുന്നു നാം ദിശ അറിയാതെ ....

എന്തിനെയോ ..തേടുന്നു നാം ..നമ്മളെ തന്നെയാണോ
എനിക്കറിയില്ല ...എന്തായാലും കരളു പങ്കിടാൻ വയ്യെനികിനി .
ഓരോ ശ്വാസത്തിലും ..എന്റെ ഹ്രദയം ...വിങ്ങുന്നു ...

വീണ്ടുമൊരു ..സ്വപ്നത്തിനായ് ഇതുമൊരു പുലർകാല സുന്ദര സ്വപ്നം

ഇതാണ് സുറുമ എഴുതിയ മിഴികൾ



ഇതാണ് സുറുമ എഴുതിയ മിഴികൾ

അവൾ ഒരു വെളിച്ചമാണ്, സൂഫിസരണിയാണ്
ഞാൻ ദുനിയാവിനെ കുറിച്ച് സംസാരികുമ്പോൾ , 
അവൾ എന്നെ ആഹിറത്തിനെ കുറിച്ച് ഒര്മിപ്പികുന്നു 

ഞാൻ എന്റെ കനവിലെ കേര മണ്ണിൽ ഒരു നാല്കെട്ട് ഉണ്ടാകുന്നതിനെ കുറിച്ച് ചിന്തികുമ്പോൾ , അവൾ മരിച്ചു പോയാൽ കിടകേണ്ട കബറിനെ കുറിച്ച് എപ്പോഴും ഒര്മിപ്പികുന്നു

ഞാൻ രമണനെ കുറിച്ചും, ഷെല്ലിയെ കുറിച്ചും വചാലനകുമ്പോൾ ,

 അവൾ അവളുടെ നേതാവായ മുഹമ്മദ്‌ നബിയെ കുറിച്ച് എന്നോട് എളിമയോടെ ഉണര്ത്തുന്നു


ഞാൻ എന്റെ പ്രണയിനിയെ കുറിച്ച് പറയുമ്പോൾ , 

അവൾ പ്രണയത്തുരയാവുന്നു മദീനയെ കുറിച്ച്....
അവള്ക്ക് വേണ്ടത് മദീനയില്ലെകുള്ള പാത ....

അതിനു വേണ്ടി ദിവസങ്ങള് എണ്ണി കഴിയുന്നു മീരയെ പോലെ .

ഇതാണെന്റെ സുറുമ എഴുതിയ മിഴികൾ , എനിക്ക്ചിറകു വിടർത്തി , 

എന്നെ കൂട് വിട്ടു പറക്കാൻ അനുവധിച്ചവൾ

പറന്നു പറന്നു തളരുമ്പോൾ എന്റെ തളര്ന്ന ചിറകുകളുമായി ഞാൻ കൂടണയും 

ഇടക്ക് എപ്പോഴോ അപ്പോൾ അവൾ എന്നെ സ്വാഗതം ചെയ്യുന്നു ഒരു പുഞ്ചിരിയോടെ
 എന്നിട്ടു പറയും ദൈവ നാമത്തിൽ നിങ്ങള്ക് സമാധാനം ഉണ്ടാവട്ടെ .

എന്റെ അവളോടൊത്തുള്ള ചുരുങ്ങിയ രാത്രികൾ പിന്നെ സൂഫി ചിന്തകളിൽ മാത്രം നിറയുന്നു അവള്ക്കരിയണം നഫീസ്തുൽ മിസ്രിയയെ കുറിച്ച് , റാബ്ബിയത്തുൽ അഥവിയ്യ യെ കുറിച്ച് , തുര്സിന മലയെ കുറിച്ച് എല്ലാം ..എല്ലാം. 

അവസാനം ചിന്ത കാട് കയറി രമണ മഹർഷിയിൽ വരെ എത്തും. 

രാത്രിയുടെ അവസാന യാമങ്ങളിൽ സൂഫി സംഗീതത്തിന്റെ അഭൌമിക തലങ്ങളിൽ കറങ്ങി തിരിഞ്ഞ് തഹ്ജുത് നമസ്കാരത്തിൽ സ്രഷ്ട്ടവിനെ വണങ്ങി അത് അവസാനിക്കുന്നു . 
അതോടു കൂടി അവളുടെ മിഴികളിലെ സുറുമച്ചായ മങ്ങി എന്റെ മോതിരവിരലിൽ കിടക്കുന്ന ഹഖീഖത് കല്ലിനെ പോലെയാവുന്നു. അതിൽ കാണാം നിര്വ്ര്തി. 

അങ്ങിനെ എല്ലാ രാത്രികളും അവസാനിക്കുന്നു .

ഇതാണെന്റെ സുറുമ എഴുതിയ മിഴികൾ ...ദൈവ നാമത്തിൽ നിനക്കും സമാധാനം ഉണ്ടാവട്ടെ !!